Monday, December 21, 2015

MATCH 61 ; FINAL - CHENNAI 3 GOA 2

ഇതു താൻടാ ചെന്നൈ!









സൂപ്പർ മച്ചാൻസ് അടിച്ചു. പ്രളയമൊഴിഞ്ഞ തട്ടകത്തിൽനിന്നു ഗോൾമഴയുമായി എത്തിയ ചെന്നൈയിൻ എഫ്സിക്ക് ഐഎസ്എൽ രണ്ടാം പതിപ്പിൽ കിരീടം. തമിഴ് ഹിറ്റ് സിനിമയിലെ അവസാന രംഗങ്ങൾ പോലെയായ കലാശക്കളിയിൽ ചെന്നൈയിൻ എഫ്സിയുടെ വിജയം രണ്ടിനെതിരെ മൂന്നു ഗോളിന്. ഒരു ഗോളടിക്കുകയും മറ്റൊന്നിനു വഴിതുറക്കുകയും വേറൊന്നിൽ സമ്മർദഘടകമാവുകയും ചെയ്ത കൊളംബിയക്കാരൻ സ്ട്രൈക്കർ സ്റ്റീവൻ മെൻഡോസ കളിയിലെ കേമനായി. ടൂർണമെന്റിലെ ടോപ് സ്കോററും മെൻഡോസ തന്നെ.


ബ്രൂണോ പെല്ലിസാറി (54-ാം മിനിറ്റ്), മെൻഡോസ (91-ാം മിനിറ്റ്) എന്നിവർ ചെന്നൈയ്ക്കുവേണ്ടി സ്കോർ ചെയ്തപ്പോൾ ഗോവയ്ക്കുവേണ്ടി ടി. ഹാവോകിപ് (58’), ജോഫ്രി (87’) എന്നിവർ ഗോൾ നേടി. ബാറിനുകീഴിൽ മികച്ച പ്രകടനം നടത്തിയെങ്കിലും 90-ാം മിനിറ്റിൽ സ്വയംഗോളിന് ഇരയായ ഗോവ ഗോളി ലക്ഷ്മികാന്ത് കട്ടിമണി കളിയിലെ ദുരന്ത നായകനായി. എല്ലാ ഗോളും വീണതു രണ്ടാം പകുതിയിൽ.


ടൂർണമെന്റിലെ ടോപ് സ്കോറർ എന്ന നിലയ്ക്കു മഞ്ഞ ആംബാൻഡ് അണിഞ്ഞെത്തിയ മെൻഡോസയുടെ വേഗനീക്കങ്ങളും പന്തിലുള്ള നിയന്ത്രണവുമാണു കളിയിൽ നിർണായകമായത്. ചെന്നൈയുടെ കോച്ച് മാർക്കോ മറ്റരാസി ഇറ്റാലിയൻ ഫുട്ബോളിന്റെ പ്രതിരോധ തന്ത്രങ്ങൾ പ്രയോഗിക്കില്ലെന്നു തലേന്നു പറഞ്ഞിരുന്നെങ്കിലും ആദ്യപകുതിയിൽ പലപ്പോഴും ആ തന്ത്രങ്ങൾ തന്നെയാണു പയറ്റിയത്. പക്ഷേ മിന്നൽ പ്രത്യാക്രമണങ്ങൾക്കു മിടുക്കുള്ള കളിക്കാർ മറ്റരാസിയുടെ ആവനാഴിയിൽ ഉണ്ടായിരുന്നതു നിർണായകമായി. മധ്യനിരക്കാരൻ ബ്രൂണോ പെല്ലിസാറി തിളങ്ങാതെപോയ കളിയിൽ രണ്ടാം പകുതിയിലാണ് ചെന്നൈയിൻ എഫ്സി പൊരുതിക്കയറിയത്. ഇരുപതിനായിരത്തോളം കാണികളുടെ കാതുപൊട്ടിക്കുന്ന ആരവത്തിൽ പതറിപ്പോകാതെ കളിമിടുക്കു പുറത്തെടുക്കാനും പോരാട്ടവീര്യം കെടാതെ കാക്കാനും ചെന്നൈ നിരയ്ക്കു കഴിഞ്ഞു.


നഷ്ടാവസരങ്ങളോർത്ത് പരിതപിക്കാനേ കഴിഞ്ഞുള്ളൂ ആദ്യപകുതിയിൽ രണ്ടു ടീമിനും. അവസരങ്ങൾ പലതുണ്ടായി. ഗോൾ മാത്രം വന്നില്ല. പ്രണോയ് ഹൽദാർ പൂട്ടിട്ടു കെട്ടിയ പെല്ലിസാറി അതുപൊട്ടിച്ചു മുന്നേറിയ 17-ാം മിനിറ്റിലാണ് മൽസരത്തിലെ ആദ്യഗോൾ ശ്രമം നടത്തിയത്. പക്ഷേ തുടർന്നുണ്ടായ ആക്രമണനീക്കങ്ങളിൽ ഭൂരിഭാഗവും എഫ്സി ഗോവയുടേതായിരുന്നു. ഗോളെന്നു തോന്നിച്ച അവസരങ്ങളെല്ലാം ഗോളി എഡേൽ തടുത്തിട്ടു, അല്ലെങ്കിൽ പ്രതിരോധനായകൻ ബർനഡ് മെൻഡി വിഫലമാക്കി. മൂന്നു തവണ കോർണർ കിക്ക് വഴങ്ങിയാണു ചെന്നൈ പിടിച്ചു നിന്നത്.


മെൻഡോസയുടെ മിന്നലോട്ടമാണ് ആദ്യഗോളിനു വഴിവച്ചത്.  ആ നീക്കം ചെറുക്കാനെത്തിയ ഗോവയുടെ പ്രണോയ് ഹൽദാർ ബോക്സിനുള്ളിൽ മെൻഡോസയെ വീഴ്ത്തി. ജപ്പാൻകാരൻ റഫറി യുഡേയ് യമമാട്ടോ പെനൽറ്റി വിധിച്ചു. സ്പോട്ട് കിക്ക് എടുക്കാനെത്തിയതു ബ്രൂണോ പെല്ലിസാറി. കിക്ക് പാഴാകണേ എന്ന ഗാലറികളുടെ പ്രാർഥന തൊണ്ടയിൽകുടുങ്ങിയ നിമിഷം. പെല്ലിസാറിയുടെ കിക്ക് ഇടത്തേക്കു ഡൈവ് ചെയ്തു ഗോവ ഗോളി ലക്ഷ്മികാന്ത് കട്ടിമണി തടുത്തു. പന്തുവീണത് മുന്നോട്ടാഞ്ഞ പെല്ലിസാറിയുടെ ബൂട്ടിലേക്ക്. പെല്ലിസാറി വീണ്ടും അതടിച്ച് അകത്താക്കി (1-0).


ഷോക്ക് ട്രീറ്റ്മെന്റിൽനിന്നു ഗോവ പെട്ടെന്നുണർന്നു. നാലു മിനിറ്റിനകം ചെന്നൈയുടെ വലയനങ്ങി. സമനില ഗോൾ വന്നതു വലതുപാർശ്വത്തിൽ റോമിയോ ഫെർണാണ്ടസിന്റെ കുതിപ്പിലൂടെ. പ്രത്യാക്രമണത്തിൽ പറന്നുകയറിയ റോമിയോയെ തടയാൻ എതിരാളികൾക്കു കഴിഞ്ഞില്ല. എതിർ ബോക്സിലേക്കു പാഞ്ഞുകയറുകയാണെന്നു തോന്നിച്ച റോമിയോ ഗോളിന്റെ ചേരുവകളെല്ലാമടങ്ങിയ ക്രോസ് ഗോളിലേക്കു തൊടുത്തു. ഇടതുവശത്തുകൂടി പാഞ്ഞുകയറിയ ഹാവോകിപ് ഒരിഞ്ചുപോലും പിഴയ്ക്കാതെ കൃത്യമായി പന്തടിച്ചു വലയ്ക്കകത്താക്കി. ഗോൾരേഖയിൽനിന്ന് മൂന്നുചുവടുമാത്രം അകലെയായിരുന്നു ഹാവോകിപ്.


മൂന്നു മിനിറ്റിനുശേഷം കട്ടിമണിയുടെ കൈകൾ ആതിഥേയരെ കാത്തു. വീണ്ടും മെൻഡോസയുടെ നീക്കം, ഗോവൻ ഗോൾമുഖത്ത് അപകടം. വീണ്ടും ഗോവ മെൻഡോസയെ വീഴ്ത്തി. ഇത്തവണ കുറ്റവാളിയായത് ഫ്രഞ്ചുകാരൻ ഡിഫൻഡർ ഗ്രിഗറി ആർനോളിൻ. വീണ്ടും പെനൽറ്റി. കിക്കെടുക്കാനെത്തിയതു മെൻഡോസതന്നെ. മെൻഡോസയുടെ ഇടങ്കാലൻ ഷോട്ട്. ഇടത്തേക്കുവീണ്ടും കട്ടിമണിയുടെ ഡൈവ്. ഇടതുകൈകൊണ്ട് രക്ഷാപ്രവർത്തനം. ഗോവക്കാർ ആർത്തുവിളിച്ചു. രക്ഷപ്പെട്ടല്ലോ. പക്ഷേ കളിയുടെ യഥാർഥ നിമിഷങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.


പെല്ലിസാറിക്കു പകരം എലാനോ ബ്ലൂമർ ഇറങ്ങിയതിന്റെ ആവേശത്തിൽ ചെന്നൈ കത്തിക്കയറിയ നിമിഷങ്ങളിൽ പ്രത്യാക്രമണവുമായി തിരിച്ചടിച്ച ഗോവയ്ക്ക് എതിരാളിയുടെ പിഴവിൽ അവസരം വീണുകിട്ടി. ചെന്നൈ ബോക്സിനു തൊട്ടുപുറത്ത് ഗോവക്കാരുടെ മിന്നൽ പരിശോധനയ്ക്കിടെ മറ്റരാസിയുടെ സ്വന്തം ശിഷ്യൻ മാനുവൽ ബ്ലാസിയുടെ കയ്യിൽ പന്തുതട്ടി. റഫറി ഫ്രീകിക്ക് വിധിച്ചു. ബ്രസീലുകാരുടെ കളിയിൽ ഒരു ഇറ്റലിക്കാരന്റെ പിഴവ് ഒരു സ്പെയിൻകാരൻ മുതലെടുത്ത നിമിഷം. ബോക്സിനു തൊട്ടുപുറത്തുനിന്ന് ഗോവയുടെ സ്പാനിഷ് താരം ജോഫ്രിയെടുത്ത ഫ്രീകിക്ക് വളഞ്ഞു വലയിൽ പതിച്ചു. ഗോവ മുന്നിൽ (2-1). കിരീടം ഉറപ്പിച്ചതിന്റെ ആഹ്ലാദാഘോഷം ഗാലറിയിൽ തുടങ്ങിയെങ്കിലും ചെന്നൈയുടെ പദ്ധതിയിൽ വേറെയും നിമിഷങ്ങളുണ്ടായിരുന്നു.


രണ്ടു പെനൽറ്റി കിക്ക് തടുത്തിട്ട കട്ടിമണിക്ക് ഇതുവരെയുള്ള കളിജീവിതത്തിലെ ഏറ്റവും വലിയ പിഴവു പറ്റുന്നതു മൂന്നു മിനിറ്റിനകം കണ്ടു. ചെന്നൈയുടെ ഡിഫൻഡർ മെഹ്‌റാജുദ്ദീൻ വാഡൂ വായുവിലൂടെ ഉയർത്തിവിട്ട പന്തിനുനേർക്ക് കട്ടിമണി ചാടി. ഹെഡ്ഡറിനായി ചാടിയ മെൻഡോസയ്ക്കും പന്തുകിട്ടിയില്ല. പക്ഷേ കൊടിമരംപോലെ ഉയർന്നുവന്ന കട്ടിമണിയുടെ കയ്യിൽത്തട്ടി പന്ത് വലയിൽ പതിച്ചു. വീണ്ടും സമനില (2–2). കിരീടധാരണത്തിനു തയാറെടുത്തുനിന്ന ഗോവ തൊണ്ണൂറാം മിനിറ്റിലെ ഗോളിൽ അപ്പാടെ പതറിപ്പോയി. അതിന്റെ ഫലമെന്നോണം ചെന്നൈയുടെ വിജയഗോൾ വന്നു. അതും തൊട്ടടുത്ത നിമിഷം. ഇൻജുറി ടൈം എന്ന നിലയ്ക്ക് അഞ്ചു മിനിറ്റ് അനുവദിച്ചിരുന്നു.


ഇടതുപാർശ്വത്തിൽനിന്നു ജയേഷ് റാണെ ഉയർത്തിവിട്ട പന്ത് ഗോവയുടെ ബോക്സിലെത്തിയപ്പോൾ മെൻഡോസ അതു നെഞ്ചിലെടുത്തിട്ടു കാലിലേക്കു മാറ്റി. കൊളംബിയൻ താരത്തിന്റെ ദിശമാറ്റത്തിൽ എതിർ ക്യാപ്റ്റൻ ലൂസിയോ വലത്തേക്കു ചുവടുതെറ്റിപ്പോയി. പിന്നെയുണ്ടായിരുന്നതു ഗ്രിഗറി അർനോളിൻ. അദ്ദേഹത്തെയും വെട്ടിച്ചൊഴിവാക്കിയ മെൻഡോസ മികച്ചതെന്നു പറയാനാവില്ലെങ്കിലും ഷോട്ട് തൊടുത്തു. കട്ടിമണിയുടെ വലതുകയ്യിൽത്തട്ടി പന്തു വലയിലേക്ക് (3–2). ചെന്നൈയിൻ എഫ്സിക്ക് ഐഎസ്എൽ കിരീടം.


അറസ്റ്റ് ചെയ്ത പൊലീസുകാർക്കൊപ്പം എലാനോയുടെ സെൽഫി !

Monday 21 December 2015 12:05 PM IST
മഡ്ഗാവ്∙ എഫ്സി ഗോവ ടീം സഹ ഉടമ ദത്തരാജ് സൽഗോൻകറിനെ കയ്യേറ്റം ചെയ്തതിന് ചെന്നൈയിൻ എഫ്സിയുടെ നായകനും മാർക്വീ താരവുമായ എലാനോ ബ്ലൂമറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ കൗതുകകരമായ സംഭവവികാസങ്ങൾ. എലാനോയ്ക്ക് ജാമ്യം ലഭിക്കുന്നിടം വരെ തന്റെ കക്ഷിയെ പൊലീസുകാർ അനാവശ്യമായി ഉപദ്രവിക്കുന്നു തുടങ്ങിയ പരാതികളായിരുന്നു എലാനോയെ ജാമ്യത്തിലെടുക്കാൻ വന്ന അഭിഭാഷകന്.


എന്നാൽ, 'പ്രതി'ക്ക് ജാമ്യം ലഭിച്ചതോടെ ഗോവൻ പൊലീസിന്റെ 'തനിനിറം' പുറത്തുവന്നു. കാര്യം പൊലീസൊക്കെ ആയിരിക്കും. എന്നാലും, ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ പോലും കളിച്ചിട്ടുള്ള പ്രിയതാരത്തെ അങ്ങനെയങ്ങുവിടാൻ ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്ന ഗോവക്കാർക്കാകുമോ. അവർക്കാകെ വേണ്ടിയിരുന്നത് ഒരേയൊരു കാര്യം മാത്രം. എലാനോയ്ക്കൊപ്പം ഒരു സെൽഫിയെടുക്കണം! എന്തായാലും അറസ്റ്റ് ചെയ്ത പൊലീസുകാരുടെ ആഗ്രഹമനുസരിച്ച് സെൽഫിക്കും പോസ് ചെയ്തിട്ടാണ് എലാനോ മടങ്ങിയതത്രെ.


നേരത്തെ, എഫ്സി ഗോവ ടീം സഹ ഉടമ ദത്തരാജ് സൽഗോൻകറിനെ കയ്യേറ്റം ചെയ്തതിനാണ് ബ്രസീലുകാരനായ എലാനോയെ അറസ്റ്റ് ചെയ്തത്. ഗോവയിലെ ഫത്തോർഡയിൽ നടന്ന മൽസരത്തിനുശേഷമായിരുന്നു സംഭവം. ചെന്നൈയിൻ ടീമിന്റെ വിജയത്തിനു ശേഷം മൈതാനത്തു നടന്ന ആഹ്ലാദപ്രകടത്തിനിടെ ഗോവൻ ടീമിനെ കളിയാക്കിയതു ചോദ്യം ചെയ്ത ദത്തരാജിനെ, എലാനോ കയ്യേറ്റം ചെയ്തെന്നാണു പരാതി. തുടർന്ന് അർധരാത്രിയോടെയാണ് ക്യാപ്റ്റൻ അറസ്റ്റിലായത്.

ചെന്നൈയിന് കിരീടം


ഗോവ: ആവേശത്തിന് മീതെ അത്ഭുതങ്ങളുടെ പകര്‍ന്നാട്ടംകണ്ട ഫൈനലില്‍ അവസാന വിജയം ചെന്നൈയിന്. വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒരു നാടിനെ പ്രതിനിധീകിച്ചുവന്ന ചെന്നൈയിന്‍ എഫ്.സി പോയിന്റ് പട്ടികയിലെ ഏറ്റവും അവസാനസ്ഥാനത്ത് നിന്നാണ് കിരീടത്തിലേയ്ക്ക് അത്ഭുതകുതിപ്പ് നടത്തിയത്.
കലാശപ്പോരാട്ടത്തില്‍ തൊണ്ണൂറാം മിനിറ്റ് വരെ തോല്‍വി നുണഞ്ഞു കഴിഞ്ഞവര്‍ ആതിഥേയരായ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പിച്ചത്. ഒരു പെനാല്‍റ്റി തുലച്ച ചെന്നൈ ഒരു സെല്‍ഫ് ഗോളിന്റെയും സ്റ്റീവന്‍ മെന്‍ഡോസയെ ആക്രമണകാരിയുടെ ശൗര്യത്തിന്റെയും ബലത്തിലാണ് കിരീടം സ്വന്തമാക്കിയത്.
തുടക്കത്തില്‍ തന്നെ ഡുഡുവിനെ പരിക്ക്മൂലം നഷ്ടപ്പെട്ട് പതറിയ ഗോവയ്‌ക്കെതിരെ ബ്രൂണോ പെലിസ്സാരിയാണ് ചെന്നൈയിനെ ആദ്യം മുന്നിലെത്തിച്ചത്. നാല് മിനിറ്റിനുള്ളില്‍ മനോഹരമായ പകരക്കാരന്‍ ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു. 62-ാം മിനിറ്റില്‍ മെന്‍ഡോസയുടെ ഒരു പെനാല്‍റ്റി തടഞ്ഞ ഗോളി കട്ടിമണി, എന്നാല്‍, 90-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി. അവിശ്വസനീയമായി ഒപ്പമെത്തിയ ചെന്നൈയിന് ഒരു മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ട് സ്റ്റീവന്‍ മെന്‍ഡോസ കിരീടം സമ്മാനിച്ചു.
54-ാം മിനിറ്റില്‍ ബോക്‌സിലേയ്ക്ക് കുതിച്ച സ്റ്റീവന്‍ മെന്‍ഡോസയെ തടയാനുള്ള പ്രണോയ് ഹാല്‍ദാറിന്റെ ശ്രമമാണ് ചെന്നൈയിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. പെലിസ്സാരിയെടുത്ത പെനാല്‍റ്റി ആദ്യം ഗോളി കട്ടിമണി വലത്തോട്ട് ചാടി തടഞ്ഞെങ്കിലും റീബൗണ്ട് അടിച്ചകറ്റാന്‍ ആരുമുണ്ടായില്ല. പെലിസ്സാരി അനായാസമായി ഓടിയെത്തി വല കുലുക്കി.
എന്നാല്‍, ചെന്നൈയിന്റെ ആഹ്ലാദം ഏറെ നേരം നീണ്ടുനിന്നില്ല. പ്രണോയ് ഹാല്‍ദാറിന്റെ തന്റെ വലതു വിംഗില്‍ നിന്ന് ചെന്നൈയിന്‍ പ്രതിരോധത്തെ പാടെ കീറിമുറിച്ച് കൊടുത്ത ക്രോസ് പിഴവു കൂടാതെ കണക്റ്റ് ചെയ് പകരക്കാരന്‍ തോറ്റ്‌ഗോഷ്യം ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു.
വാശിയോടെ മുന്നേറിയ ചെന്നൈയിന്‍ മെന്‍ഡോസയിലൂടെ ഒരു പെനാല്‍റ്റി കൂടി നേടി വീണ്ടും നാട്ടുകാരെ ഞെട്ടിച്ചു. 62-ാം മിനിറ്റില്‍ പന്തുമായി ബോക്‌സിലേയ്ക്ക് കുതിച്ച മെന്‍ഡോസയെ ഇക്കുറി ഗത്യന്തരമില്ലാതെ വീഴ്ത്തിയത് ഗോളി കട്ടിമണി തന്നെയാണ്. എന്നാല്‍, മെന്‍ഡോസയെടുത്ത പെനാല്‍റ്റി കട്ടിമണി തന്നെ ഇടത്തോട്ട് ചാടി കുത്തിയകറ്റി.
പിന്നീട് സൂപ്പര്‍താരം എലാനോ ബ്ലൂമറെ ഇറക്കി ചെന്നൈയിന്‍ ആക്രമണം ശക്തമാക്കിയെങ്കിലും ലക്ഷ്യം കണ്ടത് ഗോവയായിരുന്നു. 87-ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ പകരക്കാരന്‍ ജോഫ്രിയാണ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്.
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി. ഗ്യാലറിയില്‍ ആഘോഷത്തിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, അവസാന വിസിലിന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍. തൊണ്ണൂറാം മിനിറ്റില്‍ തീര്‍ത്തുംു അവിശ്വസനീയമായി ഗോവയുടെ വല ചലിച്ചു. മെഹ്‌റാജുദ്ദീന്‍ വാഡു ബോക്‌സിലേയ്ക്ക് കൊടുത്ത ലോബ് മെന്‍ഡോസയ്ക്ക് കിട്ടാതെ കുത്തിയകറ്റാനുള്ള ഗോളി കട്ടിമണിയുടെ ശ്രമമാണ് തിരിച്ചടിച്ചത്. പന്ത് നേരെ ചെന്നത്ത് സ്വന്തം നെറ്റില്‍. രണ്ട് പെനാല്‍റ്റികള്‍ വീരോചിതമായി തടഞ്ഞ കട്ടിമണി ദുരന്ത നായകനെ പോലെ നിസ്സഹായനായി നിന്നു.
എന്നാല്‍, കട്ടിമണിയുടെയും ഗോവയുടെയും കണക്കുകൂട്ടലുകള്‍ വീണ്ടും പിഴച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മെന്‍ഡോസ തന്നെ. റാണെ നല്‍കിയ പന്ത് നെഞ്ചില്‍ താങ്ങിയ മെന്‍ഡോസ അര്‍ണോലിനെയും ലൂസിയോയെയും മറികന്നാണ് ഷോട്ട് ഉതിര്‍ത്തത്. കട്ടിമണി പന്ത് ഒന്ന് തൊട്ടെങ്കിലും തടയാനായില്ല. പന്ത് നേരെ വലയില്‍. കിരീടം ചെന്നൈയിന്റെ കൈയിലും ഭദ്രം.
 ചെന്നൈ നഗരത്തിന്‌ കാലം സമ്മാനിച്ച മുറിവില്‍ ലേപനം പുരട്ടാന്‍ നിയോഗിച്ച കാലുകളായി മെന്‍ഡോസയുടേത്‌. അധികസമയത്ത്‌ ഇരമ്പിക്കയറിയ മെന്‍ഡോസയും സംഘവും ചെന്നൈയിനു സമ്മാനിച്ചത്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കന്നിക്കിരീടം. ഇതിലും മഹത്തായ ഒരു കാവ്യനീതി സമ്മാനിക്കാന്‍ ഫത്തോഡയിലെ പുല്‍മൈതാനത്തിനാകുമായിരുന്നില്ല. കടുത്ത വെള്ളപ്പൊക്കവും പേമാരിയും സമ്മാനിച്ച ദുരിതത്തില്‍നിന്ന്‌ ചെന്നൈ നഗരം ഉയിര്‍ത്തെഴുന്നേറ്റതിനു സമാനമായി ഈ തിരിച്ചുവരവ്‌. കിരീടത്തിന്റെ മാസ്‌മരിക സ്വപ്‌നത്തിലേക്ക്‌ ആവേശത്തോടെ ഓടിയടുത്ത ഗോവയുടെ കൈകളില്‍നിന്ന്‌ കിരീടം തട്ടിപ്പറിച്ച ചെന്നൈയിനു തോല്‌ക്കാന്‍ മനസില്ലായിരുന്നു. മൂന്നു മിനിറ്റിനിടെ എല്ലാം സംഭവിച്ചു. 


ഗോവയിലെ ഫത്തോര്‍ഡയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 18,477 കാണികളെ സാക്ഷിനിര്‍ത്തി ചെന്നൈയിന്‍ ഐഎസ്‌എല്‍ രണ്‌ടാം പതിപ്പിലെ കിരീടം സ്വന്തമാക്കി. രണ്‌ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്റെ വിജയം. 54-ാം മിനിറ്റില്‍ ബ്രൂണോ പെലിസെറിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനെതിരേ 58-ാം മിനിറ്റില്‍ തോംഗോയിസെപ്‌ ഹോക്കിപ്‌ സമനില സ്വന്തമാക്കി. 87-ാം മിനിറ്റില്‍ ജോഫ്രി ഗോവയ്‌ക്കു ലീഡ്‌ സമ്മാനിച്ചെങ്കിലും ഇഞ്ചുറി സമയത്തെ ഇരട്ടഗോളുകള്‍ ഗോവയുടെ കഥകഴിച്ചു. ആദ്യം ഗോള്‍കീപ്പറുടെ സെല്‍ഫ്‌ ഗോളായിരുന്നെങ്കില്‍ രണ്‌ടുമിനിറ്റിനപ്പുറം സ്റ്റീവന്‍ മെന്‍ഡോസ ചെന്നൈയിന്റെ വിജയമുറപ്പിച്ച ഗോളും സ്വന്തമാക്കി. 13 ഗോളോടെ ഐഎസ്‌എല്‍ രണ്‌ടാം സീസണിലെ സുവര്‍ണപാദുകം മെന്‍ഡോസയ്‌ക്ക്‌. ഉയര്‍ന്നു വരുന്ന മികച്ച ഇന്ത്യന്‍ താരം- ജെജെ ലാല്‍പെഖുലെ, ഗോള്‍ കീപ്പര്‍- അപ്പൗളോ ബെറ്റെ, ഹീറോ ഓഫ്‌ ദ ലീഗ്‌- സ്റ്റീവന്‍ മെന്‍ഡോസ, ഫെയര്‍പ്ലേ- മുംബൈ സിറ്റി എഫ്‌സി എന്നിങ്ങനെയാണ്‌ മറ്റ്‌ അവാര്‍ഡുകള്‍. 

സെമിയുടെ രണ്‌ടാംപാദത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ ഇറങ്ങിയ അതേ ടീമുമായാണ്‌ സീക്കോ ഗോവയെ ഇറക്കിയത്‌. അതേസമയം, മാര്‍ക്കി താരം എലാനോയില്ലാതെയാണ്‌ ചെന്നൈയിന്‍ കലാശപ്പോരിന്‌ ഇറങ്ങിയത്‌. പകരം മറ്റൊരു ബ്രസീലിയന്‍ താരം ബ്രൂണോ പെലിസെറി ആദ്യ ഇലവനില്‍ ഇടംകണ്‌ടു. എലാനോ ഇല്ലാത്തതിന്റെ കുറവ്‌ ചെന്നൈയിന്‌ തുടക്കത്തിലേ അനുഭവപ്പെട്ടു. മധ്യനിരയില്‍ കളി മെനയാന്‍ ഇരുത്തംവന്ന പാദങ്ങളില്ലാതെ പോയി. ഫൈനലിന്റെ സമ്മര്‍ദം താരങ്ങള്‍ക്കും പിടിപെട്ടതോടെ വിരസമായ ആദ്യമിനിറ്റുകളാണ്‌ കണ്‌ടത്‌. കളിയും പരുക്കനായി. ആറാം മിനിറ്റില്‍ത്തന്നെ ഗോവയുടെ ഡുഡു ചെന്നൈയിന്‍ താരവുമായി കൂട്ടിയിടിച്ച്‌ മൈതാനം വിട്ടു. 

സമനിലപ്പൂട്ടില്‍ ഗോളാരവം

രണ്‌ടാംപകുതിയില്‍ ഇരുടീമും കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചതോടെ കളിയാവേശം പതിന്മടങ്ങായി. മുന്നേറ്റങ്ങള്‍കൊണ്‌ടു സമ്പന്നമായ തുടക്കം കൊട്ടിക്കയറി. 3-5-2 എന്ന ശൈലിയിലേക്കു ഫോര്‍മേഷന്‍ മാറ്റിയ സീക്കോയ്‌ക്കെതിരേ ചെന്നൈയിന്‍ 4-3-3 തുടര്‍ന്നു.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഗോവ തിരിച്ചടിച്ചു. 58-ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്‌ടസും ഹാല്‍ഡറും ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഹോക്കിപ്പിന്റെ ഗോള്‍ പിറന്നത്‌. റോമിയോ ഫെര്‍ണാണ്‌ടസിന്റെ ഉജ്വല ക്രോസ്‌ 1-1. പകരക്കാരനായിട്ടായിട്ടായിരുന്നു ഹോക്കിപ്പ്‌ ഇറങ്ങിയത്‌. 

കളി പിന്നീട്‌ അതിന്റെ സമസ്‌ത തീവ്രതയും കൈവരിച്ചു. ഇരുടീമും തുടരെത്തുടരെ മുന്നേറി. ഗോവയ്‌ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ചെന്നൈയിന്‍ വിട്ടുകൊടുത്തില്ല. 60-ാം മിനിറ്റില്‍ ചെന്നൈയിനു വീണ്‌ടും പെനാല്‍റ്റി. ഇത്തവണയും മെന്‍ഡോസയ്‌ക്ക്‌ അനുകൂലമായിരുന്നു വിധി. എന്നാല്‍ ചെന്നൈ തരിച്ചുപോയിരുന്ന നിമിഷമായിരുന്നു തൊട്ടടുത്ത്‌. അവരുടെ ഏറ്റവും വിശ്വസ്‌തനായ സ്‌ട്രൈക്കര്‍ മെന്‍ഡോസ സ്‌പോട്‌ കിക്ക്‌ നഷ്ടപ്പെടുത്തി. മെന്‍ഡോസയുടെ ഇടംകാല്‍ ഷോട്ട്‌ കട്ടിമണി തടുത്തു. 68-ാം മിനിറ്റില്‍ ചെന്നൈയിന്റെ മാര്‍ക്കി താരം എലാനോ കളത്തിലെത്തി. 87-ാം മിനിറ്റില്‍ ഗോവ മുന്നിലെത്തി. ഗോവയ്‌ക്ക്‌ അനുകൂലമായി ഫ്രീകിക്ക്‌. ബോക്‌സിന്റെ വലതു മൂലയില്‍നിന്നു ജോഫ്രി തൊടുത്ത ഷോട്ട്‌ ചെന്നൈയിന്റെ വിശ്വസ്‌ത കൈകള്‍ മറികടന്ന്‌ വലയില്‍. അപ്പൗളോ ബെറ്റെയെ കാഴ്‌ച്ചക്കാരനാക്കിനിര്‍ത്തിയായിരുന്നു ജോഫ്രിയുടെ ഗോള്‍. 

വിധി നിര്‍ണയിച്ച അധിക സമയം

കിരീടമുറപ്പിച്ച ഗോളായിരിക്കും അതെന്ന്‌ അവിടെക്കൂടിയ ആരാധകര്‍ മുഴുവന്‍ വിശ്വസിച്ചു. എന്നാല്‍, ഫുട്‌ബോള്‍ സമ്മാനിക്കുന്ന സമ്മോഹന നിമിഷങ്ങള്‍ പിന്നീടായിരുന്നു. കളി നിശ്ചിത സമയം പിന്നിട്ടു. അഞ്ചു മിനിറ്റ്‌ ഇഞ്ചുറി സമയം റഫറി അനുവദിച്ചു. ചെന്നൈ ഉണര്‍ന്നു, രണ്‌ടു മിനിറ്റിനുള്ളില്‍ രണ്‌ടു ഗോള്‍ നേടിക്കൊണ്‌ട്‌. പോസ്‌റ്റില്‍നിന്ന്‌ നാല്‌പതു മീറ്ററോളം അകലെ മൈതാനത്തിന്റെ വലതുവശത്തുനിന്ന്‌ മെറാജുദ്ദീന്‍ വാഡു ഉയര്‍ത്തി അടിച്ച ഷോട്ട്‌ തടയുന്നതില്‍ കട്ടിമണിക്കു പിഴച്ചു. സ്വന്തം കൈ കട്ടിമണിയെ ചതിച്ചു. ഉയര്‍ത്തി ഉന്തി ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പന്ത്‌ വലയില്‍. മത്സരം സമനിലയിലേക്കെന്ന അവസ്ഥ. എന്നാല്‍, മെന്‍ഡോസയും ചെന്നൈയിനും അടങ്ങിയില്ല. ജയേഷ്‌ നല്‍കിയ ലോംഗ്‌ പാസ്‌ സ്വീകരിച്ച മെന്‍ഡോസ ബോക്‌സില്‍ രണ്‌ട്‌ പ്രതിരോധക്കാരെയും കട്ടിമണിയെയും മറികടന്ന്‌ പന്ത്‌ വലയിലേക്ക്‌ ചെത്തിവിട്ടു. മൈതാനത്തു സംഭവിച്ചതെന്തെന്നറിയാതെ കാണികള്‍ സ്‌തബ്ധരായി. മെന്‍ഡോസ ടീ ഷര്‍ട്ട്‌ വലിച്ചൂരി മൈതാനം വലംവച്ചു. ചെന്നൈയിന്‍ ആര്‍ത്തു ചിരിച്ചു. കിരീടം ചെന്നൈയിന്‌. പിന്നെയെല്ലാം ചടങ്ങുമാത്രമായി. 


 ഗോവയുടെ കണ്ണീരിനുമുന്നില്‍ ചൈന്നൈയിന്റെ പുഞ്ചിരി.

ഫത്തോര്‍ദ > ഗോവയുടെ കണ്ണീരിനുമുന്നില്‍ ചൈന്നൈയിന്റെ പുഞ്ചിരി. ഐഎസ്എല്‍ രണ്ടാംപതിപ്പിന്റെ ഫൈനലില്‍ എഫ്സി ഗോവയെ രണ്ടിനെതിരെ മുന്ന് ഗോളിന് തകര്‍ത്ത് ചെന്നൈയിന്‍ എഫ്സി ചാമ്പ്യന്‍മാരായി. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കളിയുടെ പരിക്കുസമയത്ത് നേടിയ രണ്ട് ഗോളിനാണ് ചെന്നൈയിന്‍ ഗോവയെ തകര്‍ത്തത്. ഗോള്‍രഹിതമായ ആദ്യപകുതിയ്ക്ക് ശേഷമാണ് കളിയിലെ അഞ്ചുഗോളും പിറന്നത്. ടൂര്‍ണമെന്റിലുടനീളം ചെന്നൈയിന്റെ സൂപ്പര്‍ ഹീറോയായ കൊളംബിയക്കാരന്‍ സ്റ്റീവന്‍ മെന്‍ഡോസയാണ് ഫൈനലിലെ മൂന്ന് ഗോളിനും വഴിയൊരുക്കിയത്. പെല്ലിസാറി പെനല്‍റ്റിയിലൂടെ നേടിയ ആദ്യ ഗോളിനും ദാനഗോളായി മാറിയ രണ്ടാം ഗോളിനും വഴിയൊരുക്കിയത് ഈ അഞ്ചടി ആറിഞ്ചുകാരന്റെ മികവായിരുന്നു. ഒടുവില്‍ വിജയഗോള്‍ നേടിയതും മെന്‍ഡോസ തന്നെ. ഗോവയുടെ ആദ്യ ഗോള്‍ തോങ്കാസിം ഹവോകിപ്പും രണ്ടാം ഗോള്‍ റാഫേല്‍ ജോഫ്രിയും നേടി.
ഫൈനലിന്റെ ആവേശമൊട്ടുമില്ലാതെ അവസാനിച്ച ആദ്യ പകുതിയ്ക്കുശേഷമാണ് കളി ചൂടു പിടിച്ചത്. ഗോള്‍ലക്ഷ്യമാക്കി പന്തുമായി ഇരുസംഘവും എതിര്‍പാതിയിലേക്ക് കുതിക്കാന്‍ തുടങ്ങിയതോടെ കാണികളും ആവേശത്തിമിര്‍പ്പിലായി. എങ്കിലും ചെന്നൈയിനായിരുന്നു ആദ്യ മധുരം രുചിച്ചത്. 54–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ പെല്ലിസാറി വിരുന്നുകാരെ മുന്നിലെത്തിച്ചു. പിറകിലായതിന്റെ ഉണര്‍വില്‍ ആഞ്ഞുകളിച്ച ഗോവ നാലുമിനിറ്റില്‍ ഹവോകിപിലൂടെ ഒപ്പമെത്തി. 87–ാംമിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെ ജോഫ്രി ഗോവയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ കട്ടിമണിയുടെ പിഴവ് ചെന്നൈയിന് പ്രതീക്ഷ നല്‍കി. പ്രതീക്ഷയ്ക്ക് ചിറക് നല്‍കിക്കൊണ്ട് പരിക്കുസമയം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ മെന്‍ഡോസ ചെന്നൈയിനെ സൂപ്പര്‍ലീഗിന്റെ രാജാക്കന്‍മാരാക്കി. അവസാന വിസിലിന് തൊട്ടുമുമ്പ് ജൊനാഥന്‍ ലൂക്ക തൊടുത്ത വെടിയുണ്ടയ്ക്കൊത്ത ഷോട്ട് പോസ്റ്റിന്റെ മൂലയ്ക്ക് തൊട്ടുതൊട്ടില്ലെന്ന്മട്ടില്‍ മൂളിപ്പറന്നതോടെ ഗോവയുടെ പോരാട്ടം അവസാനിച്ചു. സ്റ്റേഡിയത്തിലെ വെടിമരുന്നാഘോഷം മാനത്തേക്ക് കുതിച്ചതിനൊപ്പം ചെന്നൈയിന്‍ കൂടാരവും ആഹ്ളാദത്തില്‍ പൊട്ടിത്തരിച്ചു.
ഈ ജയം ചെന്നൈയിന് അവകാശപ്പെട്ടതാണ്. ലീഗ് പട്ടികയുടെ അവസാന സ്ഥാനത്തുനിന്ന് തുടര്‍ച്ചയായ അഞ്ച് ജയത്തോടെ സെമിയുടെ രണ്ടാംപാദംവരെയെത്തിയ അവര്‍ ഈ കിരീടം അര്‍ഹിക്കുന്നുണ്ട്. എലാനോ ബ്ളൂമര്‍ കളിയുടെ മുമ്പ് പറഞ്ഞതുപോലെ പ്രളയം ദുരിതംവിതച്ച ചെന്നൈയിലെ ജനങ്ങള്‍ക്കുവേണ്ടി അവര്‍ കിരീടം നേടി. അതും തോറ്റുപോയെന്ന് നിനച്ചിടത്തുനിന്ന് അവസാന നിമിഷംവരെ സുന്ദരമായി പോരാടിത്തന്നെ.
തീരെ നിറംമങ്ങിപ്പോയ ആദ്യ പകുതിയ്ക്ക് ശേഷം അതിസുന്ദരമായ കളിയാണ് ഇരുസംഘവും ഫത്തോര്‍ദയില്‍ പുറത്തെടുത്തത്. നാലാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയ ഡുഡുവിന്റെയും പരിക്കുമൂലം കളത്തിലിറങ്ങാതിരുന്ന റെയ്നാള്‍ഡോയുടെയും അഭാവം ഗോവയെ ആദ്യപാതിയില്‍ പിറകോട്ടടിച്ചിരുന്നു. ഗോവന്‍ പ്രതിരോധക്കാരെ മറികടക്കാന്‍ സാധിക്കാതെ മെന്‍ഡോസ നയിച്ച ചെന്നെയിന്‍ മുന്നേറ്റവും തണുത്തുറഞ്ഞു. എന്നാല്‍ ഇടവേള കഴിഞ്ഞ് കളിമാറി. ഡുഡുവിന് പകരം വന്ന ജൊനാഥന്‍ ലൂക്കയും ലിയോ മോറയ്ക്ക് പകരക്കാരനായ ഹവോകിപ്പും ഗോവയുടെ മുന്നേറ്റം ഏറ്റെടുത്തു. ഗോവയുടെ പ്രതിരോധത്തെ മറികടന്ന് ജെജെ ലാല്‍ പെഖുലയും തോയ്സിങ്ങും പന്തുമായി മുന്നോട്ടുകയറി.
അലസമായ പ്രതിരോധം ഗോവയ്ക്ക് ആദ്യ അടിനല്‍കി. മെന്‍ഡോസയില്‍നിന്ന് പന്തുപിടിച്ച് പുറകില്‍ പ്രണോയ് ഹാല്‍ദെറിന് നല്‍കിയതായിരുന്നു ഇടതുവിങ് ബാക്ക് ഗ്രിഗറി അര്‍ണോലിന്‍. അടിച്ചകറ്റുന്നതിന് പകരം പന്തുമായി ഏരിയയിലൂടെ ഹാല്‍ദെര്‍ നീങ്ങി. ഒപ്പമെത്തിയ മെന്‍ഡോസയെ ഹാല്‍ദെര്‍ പുറകില്‍നിന്ന് കാല്‍വച്ച് വീഴത്തിയപ്പോള്‍ ജപ്പാന്‍കാരനായ റഫറി പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. പെല്ലിസാറിയെടുത്ത കിക്ക് ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണി ഇടത്തോട്ടുചാടി തടുത്തിട്ടു. എന്നാല്‍ പ്രതിരോധക്കാര്‍ അന്തം വിട്ടുനോക്കിനില്‍ക്കെ പെല്ലിസാറി ഓടിയെത്തി പന്ത് വലയിലെത്തിച്ചു.
മറുപടി കൊടുക്കാന്‍ നാലുമിനിറ്റ് മാത്രമാണ് ഗോവക്കാര്‍ക്കുവേണ്ടിവന്നത്. വലതുവശത്തൂടെ പന്തുമായി കുതിച്ച റോമിയോ ഫെര്‍ണാണ്ടസ് ബോക്സിനു പുറത്തുനിന്ന് ഹവോകിപിനെ ലക്ഷ്യമാക്കി നിലംപറ്റി പന്ത് പായിച്ചു. പ്രതിരോധക്കാരന്‍ മെന്‍ഡിയുടെ നിഴലില്‍നിന്ന് കുതിച്ച ഇന്ത്യന്‍ യുവതാരത്തിന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടുത്ത മിനിറ്റില്‍ ചെന്നൈയിന്‍ മുന്നിലെത്തേണ്ടതായിരുന്നു. തന്നെ ബോക്സില്‍ വീഴ്ത്തിയതിന് മെന്‍ഡോസയെടുത്ത പെനല്‍റ്റി കട്ടിമണി രക്ഷപെടുത്തി. ഇക്കുറിയും പന്ത് ഇടത്തോട്ടായിരുന്നു. കട്ടിമണിയുടെ ചാട്ടവും ശരിയായ ദിശയിലേക്ക് തന്നെ. പെനല്‍റ്റിയല്ലെന്ന് വാദിച്ചതിന് കട്ടിമണിക്കും റഫറിയോട് വഴക്കിട്ടതിന് അര്‍ണോലിനും മഞ്ഞക്കാര്‍ഡും കിട്ടി.
തുടരാക്രമണങ്ങള്‍ക്കൊടുവില്‍ ഗോവയ്ക്ക് കളിയുടെ നിയന്ത്രണം ലഭിച്ചു. മൂന്ന് കോര്‍ണറുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഗോവ നേടി. ഒടുവില്‍ ബോക്സിനുപുറത്തു ലഭിച്ച ഫ്രീകിക്ക് ജോഫ്രി ലക്ഷ്യത്തിലെത്തിച്ചു.

Wednesday, December 16, 2015

Semi-Final 2 (2nd Leg) Atlético de Kolkata 2 - 1 Chennaiyin FC

Chennai set up Goa final despite defeat in Kolkata


Atlético de Kolkata beat Chennaiyin FC 2-1 in the second leg of their 2015 Hero Indian Super League semi-final clash in front of 68,340 spectators at the Salt Lake Stadium in Kolkata on Wednesday. Goals from Dejan Lekic and Iain Hume in either half gave Kolkata a glimmer of hope before a Fikru Teferra goal in stoppage time ended ATK’s hopes of making the final as the final aggregate score read 4-2 in the southern-outfit’s favour. The Super Machans will now play FC Goa in the final in Goa on December 20.
Kolkata threw caution to the wind from the get-go as the reigning champions looked to overturn a three-goal deficit from the first leg. ATK looked lively from the outset and Lekic almost scored in the fourth minute when he struck a powerful shot from distance that just flew over Chennaiyin FC’s crossbar.
Chennai could have killed the tie in the 11th minute when Stiven Mendoza rifled in a left-footed shot from long range but Amrinder Singh got his finger tips to the ball and kept ATK’s slim chances of making the final alive.
The match burst into life in the 22nd minute after miscommunication at the back for Chennai between Bernard Mendy and Apoula Edel. Lekic capitalised on the defensive lapse as he toe-poked Mendy’s back-header beyond an out-rushing Edel to make it 1-0 for Kolkata.
Kolkata maintained their all-out attacking approach to the game for the remainder of the half and nearly made it 2-0 through Sameehg Doutie four minutes before the break but for an outstretched right-hand from Edel which kept the score at 1-0 in Kolkata’s favour going in at half-time interval.
The second half began at a high tempo with ATK desperate to level things up on aggregate. Nallapan Mohanraj whipped in a dangerous ball into the box from the left in the 48th minute which Rino Anto volleyed wide of goal, much to the dismay of the home faithful.
Lekic should have made it 2-0 in the 59th minute when he latched onto a long ball forward and shot at goal. Chennai’s defence though thwarted the threat with bodies in the box and put Lekic’s attempt behind for a corner. Tiri was next to have a go at goal with a header from a corner that was kept out once again by Edel in the Super Machans goal.
The hosts kept probing Chennai’s goal relentlessly as the half went on and had another golden opportunity fall Doutie’s way in the 71st minute. The South-African, however, failed to keep his shot on target as another big chance went begging for the home side.
Jaime Gavilan was next in a large que of ATK players trying to get Kolkata’s second goal of the night. The Spaniard attempted a left-footed curler into the top corner 10 minutes before normal time but failed to test Edel in goal as the home side’s frustration grew.
The complexion of the game completely changed three minutes before full-time when Iain Hume played a brilliant one-two with Lekic before sending a left-footed volley into the top corner to make it 2-0 for Kolkata and set up a grandstand finish.
Hume came tantalisingly close to getting another goal three minutes later when he headed the ball onto Chennai’s bar. Kolkata’s last-gasp rally for a third goal was short-lived nevertheless as ex-ATK man Fikru dealt them a hammer blow in added time.
Keeper Amrinder Singh and Mohanraj got caught up in a misunderstanding to gift Fikru the ball and the striker ran it into an empty net to dash Kolkata’s hopes of making the final by making it 2-1 on the night and 4-2 on aggregate in favour of the Super Machans.
ജയിച്ചിട്ടും കൊൽക്കത്ത പുറത്ത്: ചെന്നെയിൻ -ഗോവ കിരീടപ്പോരാട്ടം

ചെന്നൈ തന്നെ


കൊൽക്കത്ത ∙ ആ വലിയ കടം വീട്ടാനുള്ള ശേഷി കൊൽക്കത്തയ്ക്കുണ്ടായില്ല. ഐഎസ്എൽ രണ്ടാം പാദത്തിൽ കൊൽക്കത്തയോടു തോറ്റെങ്കിലും പ്രതീക്ഷിച്ചതു പോലെ ചെന്നൈയിൻ എഫ്സി ഫൈനലിൽ കടന്നു. ഇന്നലെ 2–1നു ജയിച്ച നിലവിലെ ചാംപ്യൻമരാ‍ക്ക് ആദ്യപാദത്തിലെ 3–0 തോൽവിയാണ് തിരിച്ചടിയായത്. ഇരുപാദങ്ങളിലുമായി സ്കോർ 4–2.

മഡ്ഗാവിൽ 20നു നടക്കുന്ന ഫൈനലിൽ ചെന്നൈ ഗോവയെ നേരിടും. ദെജാൻ ലെകിച്ച്, ഇയാൻ ഹ്യൂം എന്നിവരാണ് കൊൽക്കത്തയുടെ ഗോൾ നേടിയത്. കളിയുടെ അവസാനം ഫിക്രു ടെഫേര ഒരു ഗോൾ തിരിച്ചടിച്ചതോടെ കൊൽക്കത്തയുടെ പ്രതീക്ഷ അസ്തമിച്ചു.

മൂന്നു ഗോൾ പിന്നിലായി കളിക്കാനിറങ്ങിയ കൊൽക്കത്ത നന്നായി തന്നെ തുടങ്ങി. നഷ്ടപ്പെടാനൊന്നുമില്ലാതെ ആക്രമിച്ചു കളിച്ച അവരുടെ അധ്വാനത്തിന് 22–ാം മിനിറ്റിൽ പ്രതിഫലം കിട്ടി. ചെന്നൈ പ്രതിരോധത്തിലെ വൻമതിലായ ബെർണാഡ് മെൻഡിയുടെ പിഴവ്. ഗോൾകീപ്പർ എദലിനു പന്ത് ഹെഡ് ചെയ്തു കൊടുക്കാൻ ശ്രമിച്ച മെൻഡിക്കു പിഴച്ചു. പന്ത് റാഞ്ചിയ ലെകിച്ച് എദലിനെ കാഴ്ചക്കാരനാക്കി. 360 മിനിറ്റുകൾ ഗോൾ വഴങ്ങാതെ നിന്നതിനു ശേഷം എദലിന്റെ വലയിൽ വീണ ഗോൾ.

അറുപതിനായിരത്തോളം കാണികളിൽ നിന്ന് ആവേശമുൾക്കൊണ്ട് കൊൽക്കത്ത നിരന്തരം മുന്നേറ്റങ്ങൾ സംഘടിപ്പിച്ചപ്പോൾ സെറ്റ്പീസുകളിലൊതുങ്ങി ചെന്നൈയുടെ മറുപടി. എന്നാൽ വിലക്കിനു ശേഷം കളിക്കാനിറങ്ങിയ എലനോ ഇത്തവണ മങ്ങി. ഫ്രീകിക്കുകൾ നഷ്ടമാക്കിയതിനു പുറമെ തുടർച്ചയായി ഫൗളുകളും ചെയ്തു. ചെന്നൈ താരങ്ങൾ ചുവപ്പുകാർഡിനായി തർക്കിച്ചെങ്കിലും റഫറിയുടെ കാരുണ്യത്തിൽ ബ്രസീൽ താരം രക്ഷപ്പെട്ടു.

ആവേശത്തോടെ രണ്ടാം പകുതി തുടങ്ങിയ കൊൽക്കത്തയ്ക്ക് 60–ാം മിനിറ്റിൽ സുവർണാവസരം. ജയിംസ് ഗാവിലാന്റെ കോർണറിനു ടിറി തലവച്ചെങ്കിലും എദൽ തട്ടിയകറ്റി. ലെകിചിന്റെ റീബൗണ്ട് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറക്കുകയും ചെയ്തു. അവസാന ശ്വാസമെടുത്ത് കൊൽക്കത്ത പൊരുതിത്തുടങ്ങിയതോടെ കളി പരുക്കനായി. 87–ാം മിനിറ്റിൽ വിശ്വസ്തനായ ഇയാൻ ഹ്യൂമിന്റെ ബൂട്ടിൽ നിന്ന് രണ്ടാം ഗോൾ വന്നതോടെ കൊൽക്കത്ത വീണ്ടും പ്രതീക്ഷയിലായി. ആദ്യ ഗോൾ നേടി ലെകിച്ചിന്റെ ക്രോസിൽ നിന്ന് ഹ്യൂം കിടിലൻ വോളി തൊടുത്തു.

മെൻഡോസയെ പിൻവലിച്ച് ഫിക്രുവിനെ ഇറക്കാൻ സമയമെടുത്തത് അത്‌ലറ്റിക്കോ കോച്ച് ഹബാസിനെ ചൊടിപ്പിച്ചു. സൈഡ് ലൈനിനു പുറത്ത് ക്ഷുഭിതനായ ഹബാസിനെ റഫറി പുറത്താക്കി. തന്റെ മുൻ ക്ലബിനെതിരെ ഗോൾ നേടി ഫിക്രു കിട്ടിയ അവസരം ഉപയോഗിച്ചു. ബോക്സി വിട്ടു പുറത്തിറങ്ങിയ അമരീന്ദറിനെ കാഴചക്കാരനാക്കി എത്യോപൻ താരം പന്ത് വലയിലേക്കും കൊൽക്കത്തയെ പുറത്തേക്കും പറ‍ഞ്ഞു വിട്ടു.

കൊല്‍ക്കത്ത പുറത്ത്; ചെന്നൈയിന്‍-ഗോവ ഫൈനല്‍

കൊല്‍ക്കത്ത: ആദ്യ പാദ സെമിയില്‍ ചെന്നൈയിന്‍ എഫ്‌സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ കനത്ത തോല്‍വി വേട്ടയാടിയ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ഹോം ഗ്രൗണ്ടിലെ ജയവും ഫൈനലിലേക്കുള്ള വഴി തുറന്നില്ല. ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1ന് കൊല്‍ക്കത്ത ജയിച്ചെങ്കിലും സെമിയിലെ ഇരു പാദങ്ങളിലുമായി 4-2 ലീഡോടെ ചെന്നൈയിന്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴിന് ഐഎസ്എല്‍ രണ്ടാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ ഗോവയെ നേരിടും.
ഫൈനലിലെത്താന്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമായ മത്സരത്തില്‍ തുടക്കം ആര്‍ത്തുവിളിക്കുന്ന 68,000ത്തോളം കാണികള്‍ക്കുമുന്നില്‍ തുടക്കം മുതല്‍ കൊല്‍ക്കത്ത അക്രമിച്ചുകളിച്ചു. 22-ാം മിനിറ്റില്‍ തന്നെ ലേകിച്ചിന്റെ ഗോളിലൂടെ കൊല്‍ക്കത്തയ്ക്ക് ഇതിനുള്ള ഫലം ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കളിയുടെ അവസാന നിമിഷങ്ങള്‍ വരെ കൊല്‍ക്കത്തയുടെ ഗോള്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ എഡലും നിര്‍ഭാഗ്യവും അവര്‍ക്ക് വിലങ്ങുതടിയായി. ആദ്യ സീസണില്‍ കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച എഡലിനെ കൈവിട്ടതില്‍ കൊല്‍ക്കത്ത ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും.
87-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ടായ ഇയാന്‍ ഹ്യൂം ആണ് മത്സരത്തില്‍ പിന്നീട് വലചലിപ്പിച്ചത്. കൊല്‍ക്കത്ത എതിരില്ലാത്ത രണ്ടു ഗോളുകളുടെ ലീഡ് നേടിയതോടെ ഇരു പാദങ്ങളിലുമായി ഇരു ടീമുകളുടെയും ഗോള്‍ വ്യത്യാസം ഒന്നായി കുറഞ്ഞു. എന്നാല്‍ കൊല്‍ക്കത്തയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് 88-ാം മിനിറ്റില്‍ മെന്‍ഡോസയ്ക്ക് പകരക്കാരനായെത്തിയ ഫിക്രു അധികസമയത്ത് കൊല്‍ക്കത്തയുടെ വലചലിപ്പിച്ചു. ഇതോടെ ചെന്നൈയിന്‍ വ്യക്തമായ ലീഡുമായി ഫൈനലിലേക്ക് മുന്നേറി.




Semi-Final 1 (2nd Leg) FC Goa 3 - 0 Delhi Dynamos FC

Goa beat Delhi 3-0 to enter the final

Goa reached the final of the 2015 Hero Indian Super League after beating Delhi Dynamos FC 3-0 in the second leg of their semi-final clash at the Jawaharlal Nehru Stadium in Fatorda on Tuesday night. Strikes from Joffre and Rafael Coelho in the first half and a Dudu goal in the second were enough for Goa to overturn a 1-0 deficit from the first leg.
The hosts made their intentions clear from the word go. Romeo Fernandes whipped in a dangerous looking cross from the right inside the opening minute as the Gaurs put together their first attack of the game. His cross though was just beyond Goa’s attackers in the penalty box.
The first ten minutes saw an onslaught of attacks by Goa and in the 11th minute they opened their account after Joffre picked up the ball on the right flank and dribbled past John Arne Riise to get off a low shot on goal.
Goa should have made it 2-0 ten minutes later after Delhi’s keeper Antonio Doblas punched out a deflected effort from Romeo straight back at him. The 23-year-old, however, failed to keep his rebound on target much to the dismay of the Goan faithful.
Adil Nabi had Delhi’s first big chance of the game in the 26th minute when Sehnaj Singh’s attempted shot on goal found its way to Nabi in Goa’s penalty box. Nabi got his shot off on goal but failed to keep his effort on target.
Goa capitalised on the miss and scored from their next attack a minute later when a long ball over the top of Delhi’s backline fell favourably for Coelho. Coelho then gathered the ball and ran at Riise again before unleashing a right-footed strike that hit the back of the net to make it 2-0 for FC Goa.
Delhi could have pulled one back before half-time through a Florent Malouda strike. Only a brave block from FC Goa skipper Lucio kept things at 2-0 as Goa went in at the break leading 2-1 on aggregate.
Nabi had the first shot of the second period when he fired an effort at FC Goa’s goal from distance. Laxmikant Kattimani, however, was perfectly positioned in goal to save Nabi’s shot. Goa had their first shot of the half soon after, as Romeo forced Doblas into a stunning save. The remainder of the second half was mostly a cagey affair with both teams desperate not to give away another goal. Both sides defended valiantly but Delhi’s resistance was finally broken six minutes before normal time as they went in search of a goal to bring them back into match. It was a Joffre cross that found Romeo at the far post. The pacey winger then cut back the ball brilliantly for Dudu who made it 3-0 for the Gaurs from inside the six-yard box as the Fatorda Stadium erupted in celebration.
Delhi tried to make a late comeback into the game through efforts from Anas Edathodika and Gustavo dos Santos but FC Goa’s defenders held their own and led the Gaurs to their first final ever.

മൂന്നടിച്ച് ഗോവ ഫൈനലിൽ



മ‍ഡ്ഗാവ് ∙ അന്തിമജയം സീക്കോയുടെ ആവേശപ്പടയ്ക്കു തന്നെ. ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനൽ രണ്ടാംപാദത്തിൽ റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനമോസിനെ 3–0നു തകർത്ത് സീക്കോയുടെ എഫ്സി ഗോവ ഫൈനലിൽ കടന്നു.ഇരുപാദങ്ങളിലുമായി ജയം 3–1ന്. ആദ്യപാദം ഡൽഹി 1–0നു ജയിച്ചിരുന്നു. ഇന്നു നടക്കുന്ന കൊൽക്കത്ത–ചെന്നൈ മൽസരവിജയികളെ 20നു നടക്കുന്ന ഫൈനലിൽ ഇതേ മൈതാനത്ത് ഗോവ നേരിടും. ജോഫ്രെ, റാഫേൽ കൊയ്‍ലോ, ഡുഡു എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. മൂന്നാം ഗോൾ നേടി ഗോവയ്ക്കു വേണ്ടി നിറ‍ഞ്ഞു കളിച്ച ഡുഡുവാണ് ഹീറോ ഓഫ് ദ് മാച്ച്.

ഫറ്റോർഡ സ്റ്റേഡിയത്തിലെ മുപ്പതിനായിരം കാണികളുടെ ആരവത്തിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ആദ്യപാദത്തിൽ വഴങ്ങിയ ഒരു ഗോളിന്റെ മാനസികഭാരം ഗോവ മറികടന്നു. 11–ാം മിനിറ്റിൽ സ്പാനിഷ് താരം ജോഫ്രെ കടം വീട്ടി. പ്രണോയ് ഹാൽദറിന്റെ പാസ് സ്വീകരിച്ച് വലതുവിങിലൂടെ കയറിയ ജോഫ്രെ ആദ്യം ലെഫ്റ്റ് ബാക്ക് റോബർട്ടിനെ വെട്ടിയൊഴിഞ്ഞു. ജോൺ അർനെ റീസെ സ്ഥാനം തെറ്റി നിൽക്കുന്നതു മുതലെടുത്ത് ഇടംകാൽ ഷോട്ട്. ഗോൾകീപ്പർ ഡോബ്ലാസ് അതു പ്രതീക്ഷിച്ചില്ല. ഗാലറിയുടെ ആവേശത്തിനൊപ്പം സൈഡ് ലൈനിനു പുറത്ത് സീക്കോയും തുള്ളിച്ചാടി.

ഗോൾ നേടിയതോടെ ഉത്തേജിതരായ ഗോവൻ താരങ്ങൾ ഡൽഹി പകുതിയിലേക്ക് നിരന്തരം പന്തുമായി കയറി. 23–ാം മിനിറ്റിൽ ഡോബ്ലാസ് കുത്തിയിട്ട പന്ത് റോമിയോ ഫെർമാണ്ടസിന്റെ കാലിൽ കിട്ടിയെങ്കിലും ആളില്ലാ പോസ്റ്റിലേക്കുള്ള ഷോട്ട് തലനാരിഴയ്ക്ക് പുറത്തേക്കു പോയി. നാലു മിനിറ്റിനുള്ളിൽ ഗോവ നിരാശയകറ്റി. ബോക്സിനെ ചാരിയുള്ള റാഫേൽ കൊയ്‌ലോയുടെ ഷോട്ട് ഡോബ്ലാസിന്റെ വിരിച്ച കൈകളെ മറികടന്ന് പോസ്റ്റിലുരുമ്മി അകത്തേക്ക്. ഗോവയ്ക്കു ലീഡ്. അര മണിക്കൂറായപ്പോഴേക്കും റീസെയെ പിൻവലിച്ച് കാർലോസ് ഹാൻസ് മുൽദറെ ഇറക്കി. മുന്നേറ്റം മെച്ചപ്പെടുത്താനുള്ള ശ്രമം പക്ഷെ ഫലിച്ചില്ല. കോർണറിൽ നിന്ന് നേരിട്ടു ലക്ഷ്യം കാണാനുള്ള മലൂദയുടെ ശ്രമം കണിശമായിരുന്നെങ്കിലും ഗോവൻ ഗോളി ലക്ഷ്മികാന്ത് കാട്ടിമണി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിലും ഗോവയുടെ ആധിപത്യം തുടർന്നു. ദോസ് സാന്റോസ് നിറം മങ്ങുകയും റോബിൻ സിങിനു പന്തു കിട്ടാതെ വരികയും ചെയ്തതോടെ ഡൽഹി കളി കൈവിട്ടു. മറുഭാഗത്ത് ഗോവ നിരന്തരം മുന്നേറ്റങ്ങൾ തുടർന്നു. ഡൽഹി പ്രതിരോധം പലപ്പോഴും ചിതറിയെങ്കിലും ഡോബ്ലാസിന്റെ സേവുകൾ അവരെ രക്ഷിച്ചു. എന്നാൽ 84–ാം മിനിറ്റിൽ ഡോബ്ലാസ് ഒരിക്കൽ കൂടി കീഴടങ്ങി. ഡൽഹി ഗോൾമുഖത്തെത്തിയ ക്രോസ് റോമിയോ വലിച്ച് ഡുഡുവിനു നൽകി. നൈജീരിയൻ താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ടിൽ ഗോവയുടെ മൂന്നാം ഗോൾ. പിന്നാലെ ആദിൽ നബി ചുവപ്പു കാർഡ് കണ്ടതോടെ ഇതു ഡൽഹിയുടെ ദിനമല്ല എന്നതിനു വീണ്ടും ഉറപ്പ്

മൂന്ന് ഗോള്‍ ജയം; എഫ്.സി ഗോവ ഫൈനലില്‍

മഡ്ഗാവ്: കാല്‍പന്ത് ആരാധകര്‍ ആശിച്ചപോലെ സ്വന്തം മുറ്റത്തെ കലാശപ്പോരിന് സീകോയുടെ എഫ്.സി ഗോവയുണ്ടാവും. ആദ്യ പാദ സെമിയില്‍ ഡല്‍ഹിയോടേറ്റ ഒരു ഗോള്‍ തോല്‍വിയുടെ പാപഭാരത്തില്‍ ഫട്ടോര്‍ഡയിലെ കളിമുറ്റത്ത് നാട്ടുകാരുടെ ആരവങ്ങള്‍ക്കൊപ്പം ഗോവ രണ്ടാം പാദത്തില്‍ പൊരുതിയപ്പോള്‍ പിറന്നത് മോഹിച്ചപോലൊരു ജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ റോബര്‍ട്ടോ കാര്‍ലോസിന്‍െറ കുട്ടികളുടെ വലയിലേക്ക് അടിച്ചുകയറ്റിയാണ് ഗോവയുടെ ആദ്യ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ 0-1നേറ്റ തോല്‍വി ഉള്‍പ്പെടെ 3-1 അഗ്രിഗേറ്റിലാണ് ഗോവ ഫൈനലില്‍ ഇടംനേടിയത്.
കളിയുടെ 11ാം മിനിറ്റില്‍ ജൊഫ്രി മാറ്റ്യൂവിന്‍െറ ത്രില്ലിങ് ഗോളിലൂടെ തുടങ്ങിയ ഗോവക്കുവേണ്ടി 27ാം മിനിറ്റില്‍ റാഫേല്‍ കൊയ്ലോ രണ്ടാം ഗോളടിച്ചു. 84ാം മിനിറ്റില്‍ ഡുഡു ഒമഗ്ബെമി കൂടി സ്കോര്‍ ചെയ്തതോടെ പട്ടികയും പൂര്‍ത്തിയായി.
ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ തുറന്നുവിട്ട ആവേശം കളത്തിലേക്കും പടര്‍ന്നൊഴുകിയപ്പോള്‍ കളി കുമ്മായവര കടന്ന് കൈയാങ്കളിയിലത്തെി. 88ാം മിനിറ്റില്‍ റഫറിയുമായി കൊമ്പുകോര്‍ത്ത ഡല്‍ഹി ഫോര്‍വേഡ് ആദില്‍ നബി ചുവപ്പുകാര്‍ഡുമായി പുറത്തായതും റോബര്‍ട്ടോ കാര്‍ലോസിന്‍െറ ചൂടന്‍ രംഗങ്ങളുമായതോടെ കളി കൊഴുത്തു.
ഇന്നത്തെ ചെന്നൈയിന്‍-അത്ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാം സെമിയിലെ വിജയികളാവും 20ന് ഫട്ടോര്‍ഡയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഗോവയുടെ എതിരാളി.

സീകോ തിരുത്തി; ഗോവ നേടി

ആദ്യ പാദത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ചതിന് നല്‍കിയത് സീകോ നല്‍കിയ വില തോല്‍വിയായിരുന്നു. പക്ഷേ, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തിലത്തെിയപ്പോള്‍ സീകോ അത് തിരുത്തി. അഞ്ചു മാറ്റങ്ങളുമായി ടീമിനെ ഒരുക്കിയ പരിശീലകന്‍ ആദ്യ മിനിറ്റുമുതല്‍ ഇരമ്പിയാര്‍ക്കാനായിരുന്നു കുട്ടികള്‍ക്ക് നല്‍കിയ ഉപദേശം. രണ്ടുഗോള്‍ വ്യത്യാസത്തില്‍ ജയം അനിവാര്യമായ മത്സരത്തില്‍ ഡുഡു, റാഫേല്‍, മനദര്‍ ദേശായി, ബിക്രംജിത്, റോമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്ളെയിങ് ഇലവനിലത്തെി. ഡുഡുവും റാഫേലും നയിച്ച മുന്നേറ്റത്തിന് പന്തത്തെിക്കാനുള്ള നിയോഗവുമായി ജൊഫ്രിയും ലിയോ മൗറയും. വിങ്ങില്‍ മന്ദര്‍ ദേശായും റോമിയോയും ചേര്‍ന്നതോടെ ആദ്യ നിമിഷം മുതല്‍ ഗോവ ഇരമ്പിയാര്‍ത്തു.
ഡല്‍ഹിയാവട്ടെ കഴിഞ്ഞ കളിയില്‍നിന്ന് ഒരു മാറ്റവുമില്ലാതെയാണിറങ്ങിയത്. റോബിന്‍ സിങ് നയിച്ച മുന്നേറ്റത്തിന് പിന്തുണയുമായി ആദില്‍ നബിയും ഫ്ളോറന്‍റ് മലൂദയും മധ്യനിരയില്‍നിന്ന് കളി നിയന്ത്രിച്ചു.
പക്ഷേ, കിക്കോഫിനു പിന്നാലെ സീകോയെഴുതിയ തിരക്കഥ വള്ളിപുള്ളി വിടാതെ ഗ്രൗണ്ടില്‍ നടപ്പാവുകയായിരുന്നു. ഒന്നാം മിനിറ്റില്‍ ലിയോ മൗറ നടത്തിയ റോക്കറ്റ് വേഗത്തിലെ മുന്നേറ്റം, തലനാരിഴ വ്യത്യാസത്തില്‍ ഗോള്‍പോസ്റ്റില്‍ അകന്നുപോയി. തൊട്ടുപിന്നാലെ, റോബിന്‍ സിങ്ങിന്‍െറ മുന്നേറ്റത്തെ ലൂസിയോ തടഞ്ഞിട്ടു.
ഏഴാം മിനിറ്റിലാണ് ജൊഫ്രിയുടെ വലതുവിങ്ങിലെ ഓപറേഷനില്‍ റീസെ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അധികം വൈകും മുമ്പേ ഗോവക്ക് ആത്മവിശ്വാസമേകിയ ഗോളും പിറന്നു. ഏതുനിമിഷവും വലകുലുങ്ങുമെന്ന മൂഡിലായിരുന്നു കളി. 11ാം മിനിറ്റില്‍ മൗറയുടെ ഫ്രീകിക്കിലൂടെ പന്ത് വലതുവിങ്ങിലേക്ക് പറന്നിറങ്ങിയപ്പോള്‍ പന്ത് റാഞ്ചിയെടുത്ത് ജൊഫ്രി പറന്നു. തടയാനത്തെിയ റീസെയെ കബളിപ്പിച്ച് ബോക്സിന്‍െറ മൂലയില്‍നിന്ന് തൊടുത്ത ഷോട്ട് ഡല്‍ഹി ഗോളി ഡൊബ്ളാസിന്‍െറ അക്രോബാറ്റിക് സേവിങ്ങും കടന്ന് വലയിലേക്ക്. പ്രണോയ് ഹാല്‍ദറുടെ അസിസ്റ്റായിരുന്നു സഹായിച്ചത്.
അഗ്രിഗേറ്റ് ഒപ്പമത്തെിയതോടെ ഗോവയുടെ പകുതി ലക്ഷ്യം പൂര്‍ത്തിയായി. ആവേശം ഇരട്ടിച്ച ആതിഥേയര്‍ ആക്രമണത്തിന് വീണ്ടും മൂര്‍ച്ചകൂട്ടുകയായിരുന്നു. 23ാം മിനിറ്റില്‍ റൊമിയോയുടെ രണ്ട് മുന്നേറ്റങ്ങള്‍ റീസെ തടഞ്ഞിട്ടു. പക്ഷേ, 27ാം മിനിറ്റിലെ ശ്രമം പാഴായില്ല. വലതുവിങ്ങിലൂടെ തന്നെ ബിക്രംജിത് നല്‍കിയ ലോങ് ക്രോസില്‍ പന്തുമായി കുതിച്ച റാഫേല്‍ കൊയ്ലോ ബോക്സിന്‍െറ മൂലയില്‍ നിന്നെടുത്ത ഷോട്ടില്‍ റീസെ വീണ്ടും നിരായുധനായി. ഗോളിയെയും കടന്ന് പന്ത് പോസ്റ്റിന്‍െറ വലതു മൂലയില്‍. ഗോവക്ക് ലീഡ്.
തുടര്‍ച്ചയായി പരാജയപ്പെട്ട റീസെയെ 30ാം മിനിറ്റില്‍ തന്നെ കാര്‍ലോസ് പിന്‍വലിച്ചു. പകരമത്തെിയ ഹാന്‍സ് മുല്‍ഡര്‍ക്കും ഗോവന്‍ കുത്തൊഴുക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നാം പകുതി പിരിയും മുമ്പേ മൂന്ന് അവസരങ്ങള്‍ കൂടി ഗോവ സൃഷ്ടിച്ചിരുന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കം കാണിക്കാനായിരുന്നു ഡല്‍ഹിയുടെ ശ്രമം. ഗോവന്‍ മുന്നേറ്റത്തില്‍ ചിതറിപ്പോയ കളി തന്ത്രത്തിലേക്ക് തിരിച്ചുവരാന്‍ ഡല്‍ഹിക്ക് എളുപ്പം കഴിഞ്ഞില്ല. 58ാം മിനിറ്റില്‍ നബിക്ക് പകരം, സൂപ്പര്‍ സബ്സ്റ്റിറ്റ്യൂഷന്‍ റിച്ചാര്‍ഡ് ഗാഡ്സെ എത്തിയിട്ടും പന്തില്‍ കാര്യമായ നിയന്ത്രണമേറ്റെടുക്കാന്‍ ഡല്‍ഹിക്കാര്‍ക്കായില്ല. അതേസമയങ്ങളിലെല്ലാം ഗോവക്കാര്‍ ഗോള്‍മുഖത്തേക്ക് പന്ത് ചലിപ്പിക്കുകയും ചെയ്തു. 84ാം മിനിറ്റില്‍, റോമിയോ ഫെര്‍ണാണ്ടസിന്‍െറ ക്രോസിലൂടെയായിരുന്നു ഡുഡുവിന്‍െറ ഗോള്‍ പിറന്നത്. മൂന്നാം ഗോളും വഴങ്ങിയതിനു പിന്നാലെ ഡല്‍ഹി താരങ്ങളുടെ നിയന്ത്രണവും തെറ്റി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ ജയവുമായി ഗോവ എഫ്‌.സി. ഫൈനലില്‍ 


ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ ജയവുമായി ഗോവ എഫ്‌.സി. ഫൈനലില്‍. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ ഗോവ ഒരു ഗോളിന്റെ മേല്‍കൈയുമായെത്തിയ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ കെട്ടുകെട്ടിച്ചാണ്‌ ഫൈനലിലേക്ക്‌ കുതിച്ചത്‌. 

ഇരുപാദങ്ങളിലുമായി 3-1നായിരുന്നു ഗോവയുടെ ജയം. ഗോവയ്‌ക്കു വേണ്ടി ജോഫ്രെ, റാഫേല്‍ കോയിലോ, ഡുഡു എന്നിവരാണ്‌ ഇന്നലെ വലചലിപ്പിച്ചത്‌. ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ റോബിന്‍ സിങ്‌ നേടിയ ഏക ഗോളിനായിരുന്നു ഡൈനാമോസിന്റെ ജയം. ഇന്നു നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ചെന്നൈയിന്‍ എഫ്‌.സി-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരത്തിലെ വിജയികളെയാണ്‌ ഗോവ കലാശപ്പോരാട്ടത്തില്‍ നേരിടുക. ഒരു സമനില പോലും ഫൈനല്‍ ബര്‍ത്ത്‌ സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലിറങ്ങിയ ഡല്‍ഹിക്ക്‌ തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമിനെ കാര്‍ലോസ്‌ അതേപടി നിലനിര്‍ത്തിയപ്പോള്‍ അഞ്ചു മാറ്റങ്ങളുമായാണ്‌ ഗോവ ഇറങ്ങിയത്‌. 

മാറ്റങ്ങള്‍ ഗുണം ചെയ്‌തപ്പോള്‍ മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ്‌ നേടി. പ്രണോയ്‌ ഹാള്‍ഡറിന്റെ പാസില്‍ നിന്ന്‌ ജെഫ്രിയാണ്‌ അവരുടെ ആദ്യഗോള്‍ നേടിയത്‌. ലീഡ്‌ പിടിച്ച്‌ കടം വീട്ടിയതോടെ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ ഗോവ 27-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ബിക്രമജിത്ത്‌ സിങ്ങിന്റെ പാസില്‍ നിന്ന്‌ റാഫേല്‍ കൊയ്‌ലോയാണ്‌ വലചലിപ്പിച്ചത്‌.ആദ്യപകുതിയില്‍ രണ്ടുഗോള്‍ ലീഡ്‌ നിലനിര്‍ത്തിയ ഗോവയ്‌ക്കെതിരേ രണ്ടാം പകുതിയില്‍ ഡല്‍ഹി മികച്ച കളി കെട്ടഴിച്ചു. സമനില നേടിയാല്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ഫൈനല്‍ബര്‍ത്ത്‌ നേടാന്‍ ലക്ഷ്യമിട്ടായിരുന്നു അത്‌. എന്നാല്‍ കളിയുടെ ഗതിക്കു വിപരീതമായി 84-ാം മിനിറ്റില്‍ ഡുഡവിലൂടെ മൂന്നാം ഗോളും നേടി ഗോവ ഡല്‍ഹിക്കുമേല്‍ അവസാന ആണിയുമടിച്ചു.


.

Semi-Final 2 (1st Leg) Chennaiyin FC 3 - 0 Atlético de Kolkata

Chennai in the ascendency after 3-0 win over Kolkata

Chennaiyin FC put in a clinical performance to beat Atlético de Kolkata 3-0 in the first leg of their 2015 Hero Indian Super League semi-final clash at the Shree Shiv Chhatrapati Sports Complex Stadium in Pune on Saturday. Bruno Pelissari scored a brilliant free-kick in the first half before strikes from Jeje Lalpekhlua and Stiven Mendoza in the second period made it 3-0 for Chennai, thereby handing the southern-outfit a massive advantage for the return leg.
Chennai made an attacking start to the game with the league’s top-scorer Mendoza forcing keeper Amrinder Singh into a double save in the second minute. Zakeer Mundamapara then took a long-range shot at ATK’s goal but Amrinder once again was positioned perfectly to thwart the danger.
Pelissari was next to have a go at ATK’s goal when he unleashed a powerful shot from range in the 19th minute which just flew over the crossbar. Iain Hume had Kolkata’s best chance of the half in the 33rd minute when his shot was blocked by Chennai’s defence after a cut-back from an ATK free-kick.
The match exploded into life in the 38th minute when Pelissari stepped up to what looked like an innocuous free-kick from a long way out. The 22-year-old though had other ideas as he ran up and laced the ball from about 40 odd yards into the back of the net to hand his side the lead.
Kolkata faced another blow soon after with skipper Borja Fernandez having been taken off due to injury. Serbian striker Dejan Lekic replaced the Spaniard and injected a sense of urgency into the reigning champions attack. The substitution almost paid off instantly when Lekic was a whisker away from getting his head on a Jaime Gavilan set-piece. However, Chennaiyin FC went into the break with a deserved 1-0 lead.
The defending champions began the second half with intensity and substitute Lekic almost levelled things up for Kolkata when he shot just wide of Chennaiyin FC’s goal. Thoi Singh flicked on a header shortly after to put Jeje Lalpekhlua through on goal. Amrinder though was alert to the danger and was quick off his line to close down Jeje.
Jeje made amends the next time the ball came to him in the penalty area. Mendoza did brilliantly to get onto a long ball before keeper Amrinder. The Colombian then ran with the ball at his feet into the penalty box with Amrinder off his line and squared it to Jeje who slotted the ball into the an empty net to make it 2-0 for the Super Machans.
Jeje returned the favour to Mendoza in the 68th minute when he played a delightful ball over ATK’s defence to put the Colombian clear on goal. Mendoza made it 3-0 with a clinical finish into the bottom corner for his 12th goal of the season.
ATK could have pulled one back in the 76th minute through Lekic who found himself with space inside Chennai’s penalty box. Skipper Bernard Mendy, however, did superbly to block two shots from the big Serbian striker to keep it at 3-0 at the end of the 90 minutes which firmly puts the Super Machans in the driver’s seat for the return leg on December 16.

പുണെ: ഹോം ഗ്രൗണ്ട് നഷ്ടപ്പെട്ടെങ്കിലും പോരാട്ടവീര്യം നഷ്ടപ്പെടാത്ത ചെന്നൈയിന്‍ എഫ്.സിക്ക് ഇന്ത്യന്‍ സൂപ്പര്‍ലീഗ് രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ മികച്ച ജയം. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അവര്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു (3-0). ബ്രൂണോ പെലിസാറി (38), ജെജെ പെഖൂല (57) സ്റ്റീവന്‍ മെന്‍ഡോസ (68) എന്നിവരാണ് സ്‌കോറര്‍മാര്‍.
മൂന്ന് ഗോള്‍ ജയത്തോടെ ഫൈനലിലേക്കുള്ള പാതിവഴിയില്‍ ചെന്നൈയിന്‍ ഏറെ മുന്നിലെത്തിയിരിക്കയാണ്. രണ്ടാം പാദത്തില്‍ മൂന്നോ അതില്‍ക്കൂടുതലോ ഗോള്‍ വ്യത്യാസത്തില്‍ തോല്‍വി ഒഴിവാക്കാനായാല്‍ അവര്‍ക്ക് ഗോവയില്‍ കലാശപോരാട്ടത്തിനിറങ്ങാം. ലീഗിലെ ടോപ് സ്‌കോററായ മെന്‍ഡോസ ശനിയാഴ്ചത്തെ ഗോളോടെ ടോപ് സ്‌കോറര്‍ പദവി (12 ഗോള്‍) പദവി ഉറപ്പിച്ചു. ചെന്നൈയുടേത് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്.
കനത്ത മഴയില്‍ ചെന്നൈയിലെ ഹോം ഗ്രൗണ്ട് മത്സരയോഗ്യമല്ലാതായതിനെത്തുടര്‍ന്ന് പുണെ ബാലെവാടി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ ചെന്നൈ മികച്ച ഒത്തിണക്കത്തോടെ കളിച്ചാണ് ജയം പിടിച്ചത്. മാരകരൂപം പൂണ്ട മുന്നേറ്റനിര ചെന്നൈയ്ക്ക് ജയം അനായാസമാക്കി. മെന്‍ഡോസ -ജെജെ ലാല്‍പെഖൂല- ബ്രൂണോ പെലിസാറി ത്രയമാണ് ജയത്തിന് പിന്നില്‍. മധ്യനിരയില്‍ തോയ് സിങ് നടത്തിയ കഠിനാധ്വാനവും ചെന്നൈയിന് ഗുണം ചെയ്തു. മറുവശത്ത് കൊല്‍ക്കത്തയുടെ നിഴല്‍ മാത്രമാണ് കണ്ടത്. ഹ്യൂമും ദൗത്തിയും ഗാവ്‌ലിനും മങ്ങിപ്പോയി. കൊല്‍ക്കത്തയുടെ കരുത്തുറ്റ പ്രതിരോധം മെന്‍ഡോസയുടെ വേഗത്തിന് മുന്നില്‍ തകരുകയും ചെയ്തു.
ഇരു ടീമുകളും ഗെയിം പ്ലാനില്‍ മാറ്റംവരുത്താതെയാണ് കളിക്കാനിറങ്ങിയത്. എന്നാല്‍ കഴിഞ്ഞമത്സരത്തില്‍നിന്ന് പ്രധാന താരങ്ങളെ ഇരുടീമുകളും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ചെന്നൈ 4-3-3 ശൈലിയില്‍ കളിച്ചു. മധ്യനിരയില്‍ തോയ് സിങ്-മാനുവല്‍ ബ്ലാസി-മലയാളി താരം സക്കീര്‍ എന്നിവരും പ്രതിരോധത്തില്‍ കാമ്പ്ര, ധനചന്ദ്രസിങ്, മെയ്ല്‍സണ്‍ മെന്‍ഡി എന്നിവരും ഇറങ്ങി. എഡല്‍ ഗോള്‍കീപ്പറായി. മാര്‍ക്വീ താരം എലാനോയ്ക്ക് ആദ്യ ഇലവനില്‍ അവസരം ലഭിച്ചില്ല. കൊല്‍ക്കത്ത 4-2-3-1 ശൈലി പിന്തുടര്‍ന്നു. ഹ്യൂം ഏക സ്‌ട്രൈക്കറായി ഇസൂമി ഇടതു വിങ്ങിലും ദൗത്തി വലതുവിങ്ങിലും കളിച്ചു. മധ്യഭാഗത്ത് ജെയ്മി ഗാവ്‌ലിനും ഇറങ്ങി. പ്രതിരോധത്തില്‍ റിനോ ആന്റോ, അര്‍ണബ് മണ്ഡല്‍, ടിറി അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കളിച്ചു. അമരീന്ദറാണ് ഗോള്‍വലയം കാത്തത്.
ആദ്യപകുതി ചെന്നൈയുടേതായിരുന്നു. പന്ത് കൈവശം െവക്കുന്നതിലും മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ അഞ്ച് മികച്ച മുന്നേറ്റങ്ങളാണ് അവര്‍ നടത്തിയത്. കൊല്‍ക്കത്തയ്ക്കാകട്ടെ, മികച്ച ധാരണയോടെ കളിച്ച ചെന്നൈയിന്‍ പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. 39-ാംമിനിറ്റില്‍ ചെന്നൈ ആശിച്ച ഗോള്‍ വന്നു. ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് പെലിസാറി എടുത്ത ബുള്ളറ്റ് ഫ്രീകിക്ക് കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ക്ക് അവസരമൊന്നും നല്‍കാതെ പോസ്റ്റിന്റെ ഇടതുമൂലയില്‍ വിശ്രമിച്ചു (1-0).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊല്‍ക്കത്ത നന്നായി സമ്മര്‍ദം ചെലുത്തിയെങ്കിലും 57-ാംമിനിറ്റില്‍ ചെന്നൈ വീണ്ടും ഗോളടിച്ചു. മധ്യനിരയില്‍നിന്ന് ലഭിച്ച ത്രൂപാസുമായി ഓടിക്കയറിയ മെന്‍ഡോസ, പ്രതിരോധിക്കാന്‍ ഓടിക്കയറിയ ഗോളി അമരീന്ദറിനെ വേഗം കൊണ്ട് മറികടന്ന് ബോക്‌സില്‍ ഒഴിഞ്ഞുനിന്ന പെഖൂലയ്ക്ക് പന്ത് നല്‍കി. ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് പെഖൂല പന്ത് അടിച്ചുകയറ്റി (2-0). 68-ാംമിനിറ്റില്‍ മെന്‍ഡോസയും ഗോള്‍ നേടി. ബോക്‌സിലേക്ക് കൗശലത്തോടെ പന്ത് ചിപ്പ് ചെയ്ത പെഖൂലയുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കിയ മെന്‍ഡോസ കൃത്യമായി ഹാജരുണ്ടായിരുന്നു. പന്ത് സ്വീകരിച്ച മെന്‍ഡോസ മികച്ച പ്ലേസിങ്ങോടെ വലകുലുക്കി (3-0).

Semi-Final 1 (1st Leg) Delhi Dynamos FC 1 - 0 FC Goa

Robin’s goal helps Delhi register maiden win over Goa in first leg


ആദ്യപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിന് ജയം

ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എഫ്.സി ഗോവയ്‌ക്കെതിരെ ഡൈനാമോസ് വിജയം നേടുന്നത്


ന്യൂഡല്‍ഹി:  സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ എഫ്.സി ഗോവക്കെതിരെ ഡല്‍ഹി ഡൈനാമോസിന് വിജയം. സ്‌ട്രൈക്കര്‍ റോബിന്‍ സിങ് 42 ാം മിനിറ്റില്‍ നേടിയ ഗോളാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്.
ഇരുപകുതിയിലുമായി നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ഒരൊറ്റ ഗോള്‍ മാത്രമേ പിറന്നുള്ളൂ. ടീമിലെ പതിവുകാരായ നാലുപേരെ മാറ്റിനിര്‍ത്തിയാണ് റോബര്‍ട്ടോ കാര്‍ലോസ് ഡൈനാമോസിന്റെ ആദ്യ ഇലവനെ ഇറക്കിയത്.
74-ാം മിനിറ്റില്‍ ഗോവ ഗോള്‍നേടുമെന്ന് തോന്നിച്ചെങ്കിലും ഗോളി തടഞ്ഞു. 87-ാം മിനിറ്റിലും സമനില നേടാനുള്ള സുവര്‍ണാവസരം ഗോവ കളഞ്ഞുകുളിച്ചു. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എഫ്.സി ഗോവയ്‌ക്കെതിരെ ഡൈനാമോസ് വിജയം നേടുന്നത്.
ഇനി ഗോവയില്‍ നടക്കുന്ന രണ്ടാം പാദ സെമിയാകും ഇവരുടെ ഫൈനല്‍ സാധ്യത ഇനി നിര്‍ണയിക്കുക. മറ്റു സെമിഫൈനലി‌സ്റ്റുകളായ ചെന്നൈയിന്റെയും കൊല്‍ക്കത്തയുടെയും ആദ്യപാദ മത്സരം നാളെ പുണെയിൽ നടക്കും.

Delhi Dynamos FC beat FC Goa 1-0 in their first-leg semi-final clash of the 2015 Hero Indian Super League in front of a 23,874-strong crowd at the Jawaharlal Nehru Stadium in New Delhi on Friday. A solitary goal from Robin Singh towards the end of the first half was enough for the Lions. The Dynamos now head to Goa with an advantage for the return leg on December 15 in what promises to be a fascinating encounter between the two sides.
The home side had the first shot of the match when Delhi launched a rapid counter-attack from a Goa free-kick that culminated in Florent Malouda firing a shot over FC Goa’s crossbar in the 5th minute.
Goa could have taken the lead seven minutes later when Leo Moura played a beautiful ball out wide for Joffre to run with. The Spaniard delivered a perfectly weighed cross from the left for CS Sabeeth who failed to keep his header on target.
Both sides settled into the game after a frantic opening as Delhi started dominating possession in midfield, making it hard for the Gaurs to get on the ball and string together any threatening attacks.
The home side should have taken the lead four minutes before half-time when Adil Nabi dribbled past his marker and cut back the ball for Gustavo dos Santos to narrowly miss the target from inside the six-yard box
The Lions though took the lead from their next attack when their skipper Chicao delivered a pin-point cross from the right for Robin to outjump Lucio and head into goal as he put Delhi 1-0 up going into the break.Both teams began the second period with a higher tempo and they could have scored inside the first five minutes. Sabeeth nearly equalised for Goa from a Joffre free-kick before Nabi missed a golden opportunity to extend Delhi’s lead by failing to keep his effort on target after dos Santos played him through on goal.
The hosts’ frustration grew further 10 minutes later when Shylo Malsawmtluanga missed the target after Malouda played him clear on goal with just the keeper to beat. Zico responded by bringing on Rafael Coelho to replace Reinaldo as the Gaurs went in search of a leveller.
Shylo was in the thick of things soon after when he returned the favour to Malouda by playing him in on goal. The experienced Frenchman, however, rippled the side-netting with his left-foot, much to the dismay of marquee player-cum-coach Roberto Carlos and the Delhi crowd.
The Gaurs almost made Delhi pay for their wastefulness instantly when Romeo Fernandes cut back a ball for Moura inside the box as the 37-year-old tested Delhi’s keeper Antonio Doblas who saved the effort at his near post. The visitors amped up the pressure in the last 10 minutes of the game as Delhi fell deeper and deeper into their own half. Dos Santos came closest amongst the Delhi players in the closing stages of the game when he ran through the FC Goa side from midfield with a spectacular solo run. Only a stunning left-handed save from Goa’s keeper Kattimani kept Zico’s men in the game.
FC Goa had a big chance to equalize in the 87th minute when substitute Coelho centred a ball into the box for Moura who sent his shot blazing over the bar. This was the last big opportunity of the game as the Lions go into the second leg with a one-goal advantage over the Gaurs

Tuesday, December 8, 2015

POINT TABLE

Indian Super League 2015 Point Table

RANKTEAMSMWLDGFGAGDPTS
1FC GOA147342920925
2ATLETICO DE KOLKATA147522617923
3CHENNAIYIN FC1476125151022
4DELHI DYNAMOS FC146441820-222
5NORTHEAST UNITED FC146621823-520
6MUMBAI CITY FC144641626-1016
7FC PUNE CITY144731723-615
8KERALA BLASTERS FC143742227-513